Saturday 4 January 2014

സായാഹ്നത്തില്‍ ഞാനറിഞ്ഞത്‌

ഇന്നലത്തെ സായാഹ്നം ചിലവഴിക്കാന്‍ ഒരു വഴിയും കാണാതെ ഇരുന്നപ്പോഴാണ് വടക്കും നാഥ ക്ഷേത്രത്തില്‍ പോയാലോ എന്ന് ചിന്തിച്ചത് വിശാലമായ പാര്‍ക്കുപോലെയാണ് അമ്പലത്തിന്റെ മുന്‍ഭാഗം. അഞ്ചുമണി കഴിഞ്ഞപ്പോള്‍ പ്രധാന കവാടത്തിന് മുന്‍ഭാഗത്തെ മരച്ചുവട്ടില്‍ പോയിരുന്നു. മൈബൈലില്‍ മ്യൂസിക് മോജോവിലെ പാട്ടും കേട്ടിരുന്നപ്പോഴാണ് ഒരു പാവം കാര്‍ന്നോര് എന്റെ അടുത്ത് വന്നിരുന്നത്. ഞാന്‍ ഒളികണ്ണിട്ട് പുള്ളിക്കാരനെ നോക്കിയപ്പോള്‍ അങ്ങേര് എന്നെ ആപാദചൂഡം നോക്കിയിട്ട് അടുത്തേക്ക് വന്നു. എന്നിട്ട് കദന കഥകളുടെ കെട്ടഴിച്ചു സുഖമില്ല, ശ്വാസം മുട്ടാണ് ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസമായി എന്നൊക്കെ മോന്‍ ചായ കുടിക്കാനുള്ള പൈസെങ്കിലും തരുമോ. കണ്ടാല്‍ ഒരു ദൈന്യത മുഖത്തുണ്ട് .പുള്ളിക്കാരന്‍ കല്യാണം കഴിച്ചിട്ടില്ല അതുകൊണ്ട് തന്നെ കുടുംബോം പ്രാരാബദോമൊന്നുമില്ല. സദാനന്ദന്‍ എന്നാണ് പേര് എന്നാല്‍ സദാ ആനന്ദമനുഭവിക്കുന്നതാണെന്ന് കണ്ടാല്‍ പറയുകയേ ഇല്ല. സംസാരിച്ച് കമ്പനിയായപ്പോള്‍ ഞാന്‍ ചോദിച്ചു വയസ്സാം കാലത്ത് ആരും നോക്കാനില്ലാതെ നില്‍ക്കുമ്പോ തോന്നിയിരുന്നോ കുടുംബോം കുട്ടികളൊക്കെ വേണമായിരുന്നുവെന്ന്. അപ്പോ പുള്ളിക്കാരന്‍ എന്നോട് പറഞ്ഞത് ഇപ്പോളത്ത മക്കളുടെ കാര്യമൊന്നും പറയാന്‍ പറ്റില്ലെന്നേ വയസ്സാകുമ്പോ അവരുതന്നെ നമ്മളെ പിടിച്ച് വെളിയില്‍ തള്ളില്ലെന്ന് ആരു കണ്ടു. അങ്ങേര്‍ക്ക് കൊടുക്കാനായി കീശയില്‍ തപ്പിയപ്പോള്‍ കിട്ടിയത് ഇരുപത് രൂപയാണ് അത് കയ്യില്‍ വച്ചു കൊടുത്തപ്പോള്‍ അങ്ങേരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. പോകാനായി അവിടെ നിന്ന് എഴുന്നേറ്റപ്പോള്‍ അങ്ങേര് പറഞ്ഞു നന്ദി ഞാന്‍ പറയുന്നില്ല കുഞ്ഞിന് നല്ലതു വരട്ടെ, അപ്പോള്‍ ഞാന്‍ പറഞ്ഞു ചേട്ടാ പത്തു പൈസേടെ വില പോലുമില്ലാത്ത സാധനമാണ് നന്ദി അതെനിക്ക് വേണ്ട അപ്പോള്‍ അദ്ദേഹം ആത്മഗതം പോലെ പറഞ്ഞു ശരിയാ നന്ദിക്കൊന്നും ഒരു വിലയുമില്ല.

No comments: